ഷക്കീലയ്ക്ക് ജൂണില്‍ വിവാഹം


പ്രശസ്ത ഗ്ലാമര്‍ താരം ഷക്കീലയ്ക്ക് പ്രണയസാഫല്യം. 2010 juneil താന്‍ തന്റെ കാമുകനെ വിവാഹം ചെയ്യുമെന്ന് ഷക്കീല വ്യക്തമാക്കി.

നാച്ചിയപുരത്ത് കഴിഞ്ഞ ദിവസം ഒരു ചിത്രത്തിന്റെ ഷൂട്ടിങ് നടക്കുന്നതിനിടെയാണ് താരം തന്റെ വിവാഹക്കാര്യം വെളിപ്പെടുത്തിയത്. ചെന്നൈ സ്വദേശിയായ ഒരു വ്യവസായിയാണ് ഷക്കീലയുടെ കാമുകന്‍.

ദക്ഷിണേന്ത്യന്‍ ഭാഷകളില്‍ ഞാന്‍ ഏതാണ്ട് ഇരുന്നൂറോളം ചിത്രങ്ങള്‍ പൂര്‍ത്തിയാക്കി. ഇത്രയും കാലം എനിക്ക് എല്ലാ കാര്യങ്ങളിലും തുണയായി നിന്ന അമ്മ മരിച്ചു.

ഇപ്പോള്‍ ജീവിതത്തില്‍ തീര്‍ത്തും ഒറ്റപ്പെട്ടതായി തോന്നുന്നു. അതുകൊണ്ടാണ് വിവാഹം നേരത്തേയാക്കാമെന്ന് വിചാരിച്ചത്- ഷക്കീല പറഞ്ഞു.

ഇപ്പോള്‍ കാമുകനെക്കുറിച്ച് കൂടുതലൊന്നും പറയുന്നില്ലെന്നും അദ്ദേഹത്തിന്റെ സമ്മതം വാങ്ങിക്കഴിഞ്ഞ് ആളെയും കുടുംബത്തെയും കുറിച്ചെല്ലാം പറയാമെന്നും നടി പറഞ്ഞു.

സൂപ്പര്‍താരങ്ങളായ മമ്മൂട്ടിയും മോഹന്‍ലാലും കാരണമാണ് മലയാളത്തില്‍ ഷക്കീലയ്ക്ക് പടങ്ങള്‍ ഇല്ലാതായതെന്ന റിപ്പോര്‍ട്ടുകളെക്കുറിച്ച് ചോദിച്ചപ്പോള്‍ അതെല്ലാം ചിലര്‍ ദുഷ്ടലാക്കോടെ പറഞ്ഞ് പരത്തുന്ന അടിസ്ഥാന രഹിതമായകാര്യങ്ങളാണെന്നും മലയാളത്തില്‍ തന്റെ കാലം കഴിഞ്ഞുവെന്നുമായിരുന്നു ഷക്കീലയുടെ മറുപടി.

ഇപ്പോള്‍ ചെയ്യുന്ന വേഷങ്ങള്‍ തിരഞ്ഞെടുക്കുന്നതില്‍ താന്‍ മാറ്റം വരുത്തിയിട്ടുണ്ടെന്നും അവര്‍ പറഞ്ഞു.

ചട്ടമ്പികളുടെ നാട്ടിലെ വിശേഷങ്ങള്‍


'നിന്‍ഗെ നന്‍ബക്കെ ഗൊത്തില്ല നന്‍ മഗനേ'- സ്ഥലത്തെ പ്രധാന ചട്ടമ്പികളുമായി കോര്‍ക്കുമ്പോള്‍ വിജേന്ദ്ര മല്ലയ്യ മലയാളം മറക്കും. പിന്നെ അയാളുടെ നാവില്‍ വരിക പറഞ്ഞു പഴകിയ കന്നഡയാവും. (സൂക്ഷിയ്ക്കുക, ഏറ്റുപറയാന്‍ ഉശിരന്‍ ഡയലോഗാണെങ്കിലും കന്നഡക്കാരോടാണിത് പറയുന്നതെങ്കില്‍ അടി കിട്ടേണ്ട താമസമേയുള്ളൂ- നിനക്കെന്നെ അറിയില്ല മോനെ... ഏതാണ്ടിങ്ങനെയൊക്കെയാണ് മല്ലയ്യയുടെ കിടിലന്‍ ഡയലോഗിന്റെ തുടക്കം).

നാട്ടിലെയും മറുനാട്ടിലെയും ചട്ടമ്പിമാര്‍ കൂട്ടത്തോടെ താവളമടിച്ചതോടെയാണ് ചെമ്പട്ട്‌നാടെന്ന സുന്ദരമായ ഗ്രാമം ചട്ടമ്പിനാടായി മാറിയത്. ഗൗരിയെന്ന പെണ്ണൊരുത്തിയാണ് ചെമ്പട്ട് നാട്ടിലെ ഏക വനിതാ ചട്ടമ്പി. റിട്ടയേഡ് ചട്ടമ്പി വടിവാള്‍ വാസുവിന്റെ മകള്‍. അച്ഛന്റെ പേര് നിലനിര്‍ത്തുന്ന രീതിയില്‍ തന്നെയാണ് ഗൗരിയുടെ ജീവിതം.

വെട്ടുംകുത്തും ഗുണ്ടായിസവുമായി നാട് വാണിരുന്ന അച്ഛനെ കണ്ട് വളര്‍ന്ന ഈ സുന്ദരി ചട്ടമ്പിനാട്ടിലെ പല പുരുഷ ചട്ടമ്പിമാരുടെയും മനസ്സിലെ കനലാണ്. കാലിന് വെട്ടേറ്റ് വീണുപോയ അച്ഛന് താങ്ങായ ഗൗരി പെണ്ണാണെങ്കിലും ഒരു ആണിനെ പോലെയാണ് അവിടെ കഴിയുന്നത്. അലവലാതിത്തരം പറഞ്ഞാല്‍ ഏത് കൊടികെട്ടിയവനായാലും ഗൗരി ഒന്ന് പൊട്ടിയ്ക്കാതെ വിടില്ല.

അലമ്പുകളില്‍ നിന്നെല്ലാം റിട്ടയര്‍ ചെയ്‌തെങ്കിലും വടിവാള്‍ വാസു ഇന്നും സജീവമാണ്. എവിടെ പ്രശ്‌നമുണ്ടെന്ന് കേട്ടാലും വാസുവിനെ അദ്ദേഹത്തിന്റെ ശിക്ഷ്യന്‍മാര്‍ കസേരയിലിരുത്തി കൊണ്ടുപോകും. തന്റേടിയാണെങ്കിലും ഗൗരിയ്ക്ക് അതൊന്നും ഇഷ്ടമല്ല, എങ്കിലും ചിലപ്പോഴൊക്കെ അവള്‍ക്കതംഗീകരിയ്‌ക്കേണ്ടി വരുന്നു.

ചട്ടമ്പിനാട്ടിലെ ഉഗ്രപ്രതാപികളായ കാട്ടാപ്പള്ളിക്കാരുമായുള്ള ഏറ്റമുട്ടലില്‍ സ്വത്തുക്കളെല്ലാം കൈവിട്ടുപോയ മല്ലഞ്ചിറയിലെ ചന്ദ്രമോഹന്‍ ഒടുക്കം തറവാട്ട് ബംഗ്ലാവും പുരിയിടവും കര്‍ണ്ണാടകക്കാരനായ വിജേന്ദ്ര മല്ലയ്യയ്ക്ക് വില്‍ക്കുന്നു. ബംഗ്ലാവും സ്ഥലവും മറ്റൊരാള്‍ വാങ്ങിയതറിഞ്ഞ് സ്ഥലത്തെ കുടികിടപ്പുകാരെന്ന് അവകാശപ്പെടുന്ന വടിവാള്‍ വാസുവും മകള്‍ ഗൗരിയും വീജേന്ദ്ര മല്ലയ്യയുടെ എതിര്‍പക്ഷത്താണ് നിലയുറപ്പിയ്ക്കുന്നത്.
 

©2009 MOVIE ZONE Design and Editing by Jikku Varghese Popularized by Jikku's Creations. Copyright Reserved -Jinu Jacob 2010-2011